Subscribe Posts | Comments

Friday, May 21, 2010

വികസനസ്വപ്‌നങ്ങളെ നട്ടുവളര്‍ത്തിയ യുവപ്രധാനമന്ത്രി

1985 സെപ്‌റ്റംബര്‍. ഊട്ടിയില്‍ എം.പിമാര്‍ക്കു വേണ്ടിയുള്ള പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഞാന്‍. സുഹൃത്തായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഡല്‍ഹിയില്‍ നിന്ന്‌ ഒരു കോള്‍ വരുന്നത്‌.
"രാജീവ്‌ജിക്ക്‌ താങ്കളുമായി സംസാരിക്കണമെന്ന്‌."
പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ സെക്രട്ടറി വി.ജോര്‍ജായിരുന്നു മറു തലയ്‌ക്കല്‍. അദ്ദേഹം രാജീവ്‌ജിക്ക്‌ ഫോണ്‍ കൈമാറി. സരസഭാവത്തില്‍ അദ്ദേഹം ചോദിച്ചു.
"കൃഷ്‌ണ, ഊട്ടിയില്‍ എന്തെടുക്കുകയാണ്‌?"
അദ്ദേഹം എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്‌ 'കൃഷ്‌ണ' എന്നാണ്‌. പരിശീലന പരിപാടിയിലാണെന്നു ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു:
"കൃഷ്‌ണയെ ഞാനെന്റെ മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിച്ചു. ഇന്നു തന്നെ ഡല്‍ഹിയിലേക്കു തിരിക്കുക. അതിനുള്ള പ്രത്യേക ക്രമീകരണം ചെയ്‌തിട്ടുണ്ട്‌. നാളെ കാലത്ത്‌ രാഷ്‌ട്രപതിഭവനിലെത്തുക. തല്‍ക്കാലം ഇക്കാര്യം ആരോടും പറയേണ്ട."
എന്നെ ഞെട്ടിച്ചുകൊണ്ട്‌ കൈക്കൊണ്ട ആ തീരുമാനം രഹസ്യമാക്കി വയ്‌ക്കാന്‍ രാജീവ്‌ഗാന്ധി ആവശ്യപ്പെട്ടതിന്റെ പൊരുള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ എനിക്കു മനസ്സിലായത്‌.

Wednesday, May 12, 2010

വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ സമഗ്രനയം വേണം

കേരളത്തിലൂടെ ദേശീയനിലവാരത്തിലുള്ള ദേശീയപാത നിര്‍മിക്കാനുള്ള എന്‍.എച്ച്‌.എ.ഐയുടെ ശ്രമം താല്‍ക്കാലികമായിട്ടാണെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ദേശീയതലത്തില്‍ അനുവര്‍ത്തിച്ചുവരുന്ന 60 മീറ്റര്‍ വീതിയിലുള്ള ദേശീയപാത നിര്‍മാണം കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഇത്‌ 45 മീറ്ററാക്കി കുറയ്‌ക്കാന്‍ അതോറിട്ടി തയ്യാറായതാണ്‌. പക്ഷെ, ജനങ്ങളുടെ ശക്തമായ പ്രതിരോധവും രാഷ്‌ട്രീയകക്ഷികളുടെയും മറ്റും കര്‍ശനമായ നിലപാടും മൂലം അത്‌ 30 മീറ്ററാക്കി കുറയ്‌ക്കണമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ദീര്‍ഘകാലവീക്ഷണത്തില്‍ ഇത്‌ കേരളത്തിന്റെ ആത്യന്തികവികസനത്തെ മുരടിപ്പിക്കും.

Thursday, May 6, 2010

രാഷ്ട്രീയജീവിതത്തിന്റെ നാള്‍വഴികളില്‍ നിന്ന്‌

കെ.കരുണാകരന്‍ മുഖേനയാണ്‌ ഞാന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌. എറണാകുളം കളക്‌ടറായിരിക്കുമ്പോഴാണ്‌ ആദ്യമായി കരുണാകരനെ പരിചയപ്പെടുന്നത്‌. ഒരു തവണ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ എ.എ കൊച്ചുണ്ണിയാണ്‌ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിയത്‌. അന്ന്‌ കെ.കരുണാകരന്‍ പ്രതിപക്ഷ നേതാവാണ്‌. പിന്നീട്‌ അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോള്‍ പരിചയം വര്‍ദ്ധിച്ചു. എന്റെ പ്രവര്‍ത്തനങ്ങളിലും കഴിവിലുമെല്ലാം അദ്ദേഹത്തിന്‌ നല്ല വിശ്വാസമായിരുന്നു.

രാജന്‍ കേസിനെ തുടര്‍ന്നുണ്ടായ പ്രതികൂല കാലാവസ്ഥയില്‍ അദ്ദേഹം ജവഹര്‍ നഗറില്‍ എന്റെ വീടിന്‌ സമീപമാണ്‌ താമസിച്ചിരുന്നത്‌. അന്ന്‌ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. അപ്പോള്‍ മുതല്‍ എനിക്ക്‌ രാഷ്‌ട്രീയത്തില്‍ താത്‌പര്യം തോന്നിത്തുടങ്ങിയിരുന്നു.